എഴുതാനിരിക്കുന്ന എനിക്കോ വായിക്കുന്ന നിങ്ങൾക്കോ ഇത് മിഥ്യയാണോ, സത്യമാണോ എന്ന് ഉറപ്പിക്കാൻ കഴിയുമോ?
അവളിലെ
ആത്മനൊമ്പരങ്ങളിൽ മൂകസാക്ഷിയാകാൻ വിധിക്കപ്പെട്ട എന്നിലെ വാക്കുകൾ
എത്രമാത്രം സത്യം വെളിപ്പെടുത്താനാകുമോയെന്നും എനിക്കറിവില്ല.
വധു
വിവാഹചടങ്ങുകളിലേക്ക് എത്തുന്നത് മോഹങ്ങളും പ്രതീക്ഷകളോടും കൂടിയാണ്.
എല്ലാ മോഹങ്ങളും മോഹിക്കുന്ന വണ്ണം പ്രാവർത്തികമായി കൊള്ളണമെന്നില്ല.
എന്നാൽ നൂറില്‍ 50 സ്ത്രീകളും പൊരുത്തപ്പെട്ടു പോകാന്‍
വിധിക്കപ്പെട്ടവരുമാണ്. ബഹുജനം എഴുതുമ്പോഴും അഭിസരികയായ, വേശ്യയായ
സ്ത്രീകളെ എഴുതി കൈകരുത്തു ജനത്തിനു മുൻപിൽ ബഹുകേമമായി വർണ്ണിക്കുന്നത്
നാള്‍ക്കു നാള്‍ നാം വായിക്കാറുണ്ട്.
വിവാഹവും,
ദാമ്പത്യവും, സുന്ദരസ്വപ്നങ്ങളും മോഹങ്ങളുമായ് നന്ദിനിയും കതിർമണ്ഡപത്തിൽ
കയറി. മംഗല്യവസ്ത്രവും ആടയാഭരണങ്ങളും ഒക്കെ ആയി തന്നെ. നാടും ബന്ധുക്കളും
സാക്ഷിയായി ചടങ്ങ് നടന്നു.
അധികം ഒന്നും സംസാരിക്കുന്ന പ്രകൃതമല്ല പെണ്‍കുട്ടിയുടെത്.
അറിഞ്ഞ
ജീവിതത്തെക്കാള്‍ അല്ല കേട്ടറിഞ്ഞ വിവാഹ ജീവിത സങ്കല്പങ്ങൾ ഒന്നും തന്നെ
ഇവരുടെ ദാമ്പത്യത്തെ തൊട്ടു നോക്കിയില്ല. ആദ്യ കാലങ്ങളിലെ പൊരുത്തകേടുകൾ
ഉള്‍കൊള്ളാന്‍ അവളെ പോലെ വീട്ടുകാര്‍ക്കും ആയില്ല എന്ന് വേണം പറയാന്‍.
ഇണക്കുരുവികള്‍
തീരെ സംസാരിക്കാറില്ല. അതുകൊണ്ടു തന്നെ മാനസികബന്ധത്തിന്റെ ഇഴയടുപ്പങ്ങള്‍
ആദ്യമേ പാളിത്തുടങ്ങി. ശാരീരിക ബന്ധങ്ങളും സ്വാന്ത്വനവും സ്വപ്നമായ് മാറി.
അവളിലെ പേടി, ഉള്ളു തുറന്നെന്തെങ്കിലും ചോദിക്കാന്‍ അവളെ അപ്രാപ്തയാക്കി..
മദ്യത്തിന്റെ
രൂക്ഷഗന്ധവുമായി മുറിയിലെത്തുന്ന മാരന്‍ ഉറക്കത്തിലേയ്ക്കു വഴുതി
വീഴുന്നതല്ലാതെ, അവളെ തിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കിയില്ല. പകല്‍
വെളിച്ചത്തിലും, രാവിലും അവര്‍ അന്യരായ്ക്കൊണ്ടിരുന്നു. സമൂഹത്തിനു
മുന്നില്‍ മാത്രം ദമ്പതികള്‍ എന്നതിനു സ്ഥാനം. അടുത്തിരിക്കില്ല , അടുത്ത്
ചെന്നാല്‍ അകന്നു പോകും. മറ്റെവിടെയ്ക്കെങ്കിലും.
തന്റെ
മാരന്റെ അടുത്തിരിക്കാന്‍ , ഒന്നു ശ്രുംഗരിക്കാന്‍ കൊതിക്കാത്ത
പെണ്‍മനസ്സുണ്ടോ? മദ്യലഹരിയില്‍ എപ്പോഴോ തന്റെ പ്രിയതമയെ സ്നേഹിച്ച അവന്‍
അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ രണ്ടു കുഞ്ഞുങ്ങളെ സമ്മാനിച്ചു. അതിനിടയില്‍
തന്റെ പ്രിയതമന്‍ അവളെ കിടപ്പറയില്‍ നിന്ന് പുറത്താക്കി എന്നു തന്നെ
വേണമെങ്കില്‍ പറയാം.
കിടപ്പറയില്‍
കൂട്ടുകാരനോടൊത്ത് കടന്നു ഭാര്യയെ പുറത്താക്കി വാതിലടക്കുന്ന പ്രിയതമനെ
തെറ്റായ് കാണാന്‍ ആ നാട്ടുമ്പുറത്തുക്കാരിക്കായില് ല.
നാട്ടിന്‍പുറങ്ങളിലെ അറിവും പരിചയവും വെച്ച് ആണും പെണ്ണും കൂടി കതകടച്ചാലെ
ജനം കാര്‍ക്കിച്ചു തുപ്പൂ... അതുകൊണ്ട് അവള്‍ക്കും ഒന്നും പിടികിട്ടിയില്ല.
കുട്ടികളുമായ്
പൊരുത്തപ്പെട്ട് അവൾ നാളുകൾ കഴിച്ചു കൂട്ടി. ജീവിതയാത്രയിൽ തീർത്തും
ഒറ്റപ്പെട്ടതായ് അവൾ അറിയാൻ തുടങ്ങി. ആണും ആണും തമ്മിൽ ഒരു
ബന്ധമുണ്ടെന്നുള്ളത് അക്ഷരാർഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ആ അറിവിനും
വര്ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നു. മറ്റെന്തോ മാനസിക പ്രശ്നങ്ങളാകാം
എന്നിൽ നിന്ന് അകറ്റുന്നത് എന്ന അവളുടെ സംശയം അതോടെയാണ് ഇല്ലാതായത്.
അവൾക്കു
ആ ജീവിതത്തോട് വെറുപ്പ് തോന്നി. തന്റെ ജീവിതത്തിലെ തന്നെ സ്നേഹിച്ച
കുട്ടികളോട് പോലും അവൾക്കു കുറ്റബോധം തോന്നി. മരണം അവർക്ക് മുമ്പില്‍ എന്നെ
തളർത്തി.
വർഷങ്ങൾക്കിപ്പുറത്ത്
നിന്ന് ജീവിതം നോക്കി കാണുമ്പോൾ പിന്നിട്ട ഇന്നലെകൾ അവളെ
പുച്ചിക്കുന്നതായ് തോന്നി. തനിക്ക് തന്റേതായ വ്യക്തിത്വം ഉണ്ടെന്നു തോന്നി.
പരസ്പരം മിണ്ടാതെ കാര്യങ്ങൾ ഒന്നും അറിയാതെ ഒരു കൂരക്കു കീഴിൽ കഴിഞ്ഞ
ഇന്നലെകളെ അവൾ കാർക്കിച്ചു തുപ്പി.
50ന്റെ
നിറവില്‍ നില്ക്കുമ്പോഴും 18നും 25നും മദ്ധ്യേ പ്രായമുള്ള
ചെറുപ്പക്കാർക്ക് പണവും, ഭക്ഷണവും നല്കി എത്രയോ പേരോട് കാമുകികാമുകരെ പോലെ
സല്ലപിച്ച് ഫേസ്ബുക്ക് പേജുകളിലും, വാട്സ് അപ്പിലും ലൈഗീക സന്ദേശങ്ങൾ
കൈമാറിയും പ്രായപൂർത്തിയായ മക്കൾക്ക് മുന്നിലൂടെ ഒരു വിടനായ് നടന്നു
നീങ്ങുന്ന തന്റെ താലിച്ചരടിലെ മഹത്വത്തോട് വീണ്ടും പുച്ഛം.
പരിച്ചയങ്ങൾക്ക് അപ്പുറത്ത് ആ കണ്ണുകൾ ഒരിക്കലും അവളിൽ ഒരു സഹോദര്യ സ്നേഹം പോലും നല്കിയിട്ടില്ല.
18
വർഷം ഒരുമിച്ച് ഒരു കൂരക്കു കീഴിൽ ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിട്ട്
ഒപ്പം കഴിഞ്ഞ വിരലിലെണ്ണാവുന്ന, അവളെ മാറോടണച്ച ഒമ്പതു ദിനങ്ങൾ ഇന്നും അവൾ
ഓർത്തിരിക്കുന്നു.
എന്തിനീ പാവത്തെ ഇങ്ങനെ ശിക്ഷിച്ചു. അത്തരക്കാർ ആണോ പെണ്ണ് ആരുമായികൊള്ളട്ടെ . അവരീ പാതകം ചെയ്യതിരിക്കുക.
ഇക്കാര്യങ്ങൾ
വീട്ടുകാരോട് തുറന്നു പറഞ്ഞപ്പോൾ ഒന്നിന്നു പോന്ന പിള്ളേർ കെട്ടിക്കാൻ
പ്രായമായപ്പോൾ എന്നവളെ കുറ്റപ്പെടുത്തി. .....................
ഇവൾ എന്താണ് ചെയ്തത്. ............
ഇവൾ ഈ സമയത്ത് പ്രതികരിച്ചിട്ട് എന്ത് നേട്ടം. മാനസിക രോഗിയായ് അലയാൻ അല്ലാതെന്തു ചെയ്യാം....................
ഇവൾ ഈ സമയത്ത് പ്രതികരിച്ചിട്ട് എന്ത് നേട്ടം. മാനസിക രോഗിയായ് അലയാൻ അല്ലാതെന്തു ചെയ്യാം....................
ഇവിടെ
ഈ സമൂഹത്തിൽ ഇങ്ങനെയും ചിലരുണ്ടെന്നു അവളുടെ കഥ എന്നെ വല്ലാതെ അലട്ടി.
ഇവനെ എന്ത് പേരിട്ടു വിളിക്കണം. പെണ്ണിനെ വേശ്യയെന്നും, ഒരുമ്പെട്ടവൾ
എന്നും, അഭിസാരികയായും മുദ്രകുത്തുന്ന വർഗ്ഗത്തോടു ഒരു വാക്ക് ....ഇവരെ
എന്ത് ചെയ്യണം.
ഒരു
ബന്ധത്തിനും കെട്ടുറപ്പും വിശ്വാസവും ഇല്ല എന്ന് ആണയിട്ടു പറയുന്ന ഈ
ലോകത്തിനു സഹിച്ചും, ക്ഷമിച്ചും ജീവിക്കുണെന്ന് അറിയുന്നില്ല. ഇത് ഞാൻ
ആദ്യമായ് കേട്ടതുകൊണ്ടാകാം ...... മനസ് യാഥാർത്യങ്ങളെ ഉൾകൊള്ളാൻ കുറച്ചു
നേരത്തെക്കെങ്കിലും സമ്മതിച്ചില്ല.
നന്ദിനിക്ക്
ഇന്ന് കണ്ണു നീരില്ല. അവൾ ഒരായിരം വട്ടം പറഞ്ഞു അദ്ദേഹം ഒരു
പെണ്ണിനോടൊപ്പമാണ് പോയതെങ്കിൽ എന്റെ കഴിവു കേട് ഓർത്ത് ഞാൻ
സങ്കടപ്പെടുമായിരുന്നു. എന്നാൽ എന്നും അകലത്തുറങ്ങുന്ന എന്നെ കണ്ട്
ഞങ്ങളുടെ മക്കൾ പഠിക്കരുതെന്നും മക്കൾക്ക് ഈ അഭിരുചി ലഭിക്കരുത് എന്ന
പ്രാർഥനയും മാത്രമാണ് ഉള്ളത് എന്നാണ്.
നന്ദിനിയുടെ കൈ എന്റെ ഉള്ളംക്കൈയിൽ ഇരുന്നു തണുത്തു. അവളുടെ ഉള്ളിലെ ചൂട് അപ്പോൾ ഞാൻ അറിഞ്ഞു.
No comments:
Post a Comment